കേരള-കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന എന്‍എച്ച് 217-ലെ രാത്രികാല ഗതാഗത നിരോധനം പിന്‍വലിക്കുക



കേരള-കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന രാത്രികാലഗതാഗതനിരോധനം അംഗീകരിക്കാവുന്നതല്ല. 2009 ആഗസ്റ്റ് ആദ്യവാര-കര്‍ണാടകചാമരാജനഗര്‍ ജില്ലാകലക്ടര്‍ ഒരു ഉത്തരവിലൂടെയാണ് നിരോധനം നടപ്പിലാക്കിയത്. ഈ നിരോധനത്തെ കര്‍ണാടക ഹൈക്കോടതി ശരിവെക്കുകയും ഗതാഗതനിരോധന0-കര്‍ശനമാക്കുകയും ചെയ്തു. മലബാറിലെ ഒട്ടുമിക്ക ജില്ലകളില്‍നിന്നും ബാംഗ്ലൂരിലേക്ക് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ യാത്ര ചെയ്യുന്ന പ്രധാന പാതയാണ്. കര്‍ണാടക-തമിഴ്‌നാട് കേന്ദ്ര-സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് ചരക്ക് ഗതാഗതം നടക്കുന്നതും ഈ പാതയിലൂടെയാണ്. വന്യജീവിസംരക്ഷണമെന്നപേരിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഈ നിരോധനത്തെ കേന്ദ്രമന്ത്രി ജയറാംരമേശ് ന്യായീകരിച്ചതോടുകൂടി മനസ്സിലാവുന്നത് വലിയ ഗൂഢാലോചനയായിരുന്നുവെന്നും. കാരണം ഒരു വര്‍ഷം മുമ്പ് കര്‍ണാടകയിലേക്കുള്ള മറ്റൊരു പ്രധാന ഗതാഗതമാര്‍ഗ്ഗവും തടസ്സപ്പെടുത്തിയിരുന്നു. ഈ ഗതാഗതനിരോധനവും നീക്കം ചെയ്യുന്നതിനായി കേരള കര്‍ണാടക ഗവണ്‍മെന്റുകള്‍ ഇടപെട്ടിരുന്നു. എന്നാല്‍ ഈ നിരോധനം പിന്‍വലിച്ചില്ലെന്നുമാത്രമല്ല കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ചെയ്തത്.
മലബാറിലെ ജില്ലകളില്‍നിന്നും ബാംഗ്ലൂരിലും മൈസൂരിലും വിദ്യാഭ്യാസത്തിനും ജോലിയാവശ്യാര്‍ത്ഥവും നിരന്തരം യാത്രചെയ്യുന്നവര്‍ പകരം പുതിയ ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെങ്കിലും സ്വകാര്യ ട്രാവല്‍ ഏജന്‍സികളുടെ താത്പര്യം സംരക്ഷിയ്ക്കുന്നതിനായി കേന്ദ്രറെയില്‍വെ സഹമന്ത്രി ഇ അഹമ്മദ് നേരിട്ടേ ഇടപെടുന്നതിനാല്‍ പ്രസ്തുതാവശ്യം പരിഗണിക്കാന്‍പോലും കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.
കര്‍ണാടക-കേരള സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന എന്‍ എച്ച് 217 ന്റെ രാത്രികാലഗതാഗത നിരോധനം പിന്‍വലിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് പതിനൊന്നാം സംസ്ഥാനസമ്മേളനം ആവശ്യപ്പെടുന്നു.

No comments:

Post a Comment