കേരളത്തിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് സ്‌കൂളുകളായ ജി വി രാജയുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുക.



ദേശീയ നിലവാരത്തില്‍ ഒട്ടേറെ കായികപ്രതിഭകളെ സംഭാവന ചെയ്യുക എന്ന ലക്ഷ്യത്തോടെ 1975 സ്ഥാപിതമായ ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ ഇന്ന് ഒട്ടനവധി പോരായ്മകളുടെ നടുവിലാണ്. സാധാരണസ്‌കൂളുകളുടെ നിലവാരത്തിന് അപ്പുറത്തേക്കുയരാന്‍ സ്‌കൂളിനുകഴിയുന്നില്ല. നിലവില്‍ 230 ആണ്‍കുട്ടികളും 150 പെണ്‍കുട്ടികളും പഠിക്കുന്നുണ്ട്. ഒരു വര്‍ഷം ഒരു കോടിയിലധികം രൂപ പരിശീലനങ്ങള്‍ക്കും പഠനത്തിനുമായി ചെലവഴിച്ചിട്ടും പോരായ്മകള്‍ പരിഹരിക്കാന്‍ കഴിയുന്നില്ല.
ആവശ്യങ്ങള്‍
1. ഏഷ്യയിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ സ്റ്റേഡിയം ആകുമെന്ന നിലയില്‍ 4 വര്‍ഷം മുമ്പ് പണി ആരംഭിച്ച സ്റ്റേഡിയം ഇതുവരെ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ നില്‍ക്കുന്നു. വളരെ ചെറിയ തുക കൂടി ചെലവാക്കിയാല്‍ ഇത് പൂര്‍ത്തികരിക്കാന്‍ കഴിയും. ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം ഇത് നടക്കാതിരിക്കുന്നു.
2) ദേശീയ ഗെയിംസിന്റെ ഒരു മത്സരം സ്‌കൂളിനു അനുവദിക്കണം.
3) സ്‌കൂളിന്റെ സ്‌പോര്‍ട്‌സ് വിഭാഗം ''സ്‌പോര്‍ട്‌സ് കൗണ്‍സിലിനു'' കൈമാറുക. എന്നാല്‍ മാത്രമേ. 'Technically-Qualified Coaches' നെ ലഭ്യമാകുകയുള്ളൂ. നിലവില്‍ രണ്ടോ-മൂന്നോ qucalified coaches മാത്രമേ ഉള്ളൂ.
സാധാരണ സ്‌കൂളിലെ ഡ്രില്‍ അധ്യാപകരാണ് ദേശീയ നിലവാരത്തില്‍ വളര്‍ത്തേണ്ട കായിക പ്രതിഭകള്‍ക്ക് പരിശീലനം നല്‍കുന്നത്.
5) സി എസ് ടി ക്കിന്റ നിലവാരം മെച്ചപ്പെടുത്തണം.
6) ഹോക്കി കോര്‍ട്ട്, വി എച്ച് എസ് ഇ ഹോസ്റ്റല്‍, മറ്റ് ക്വാര്‍ട്ടുകള്‍ എന്നിവ പണിയുന്നതിലേക്കായി സ്‌കൂളിനുസമീപമുള്ള നാല് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൂടി സ്‌കൂളിനു ലഭിക്കുന്ന സ്ഥിതിയുണ്ടാക്കണം.
7) കുടിവെള്ളത്തിനായി പുതിയ കിണര്‍ പണിയണം.
കായിക പരിശീലനത്തിലും, പഠനനിലവാരം ഉയര്‍ത്തുന്നതിലും, താമസസൗകര്യത്തിലും നിലവിലുള്ള എല്ലാ കുറവുകളും പരിഹരിക്കാന്‍ അടിയന്തിരനടപടിയുണ്ടാവണമെന്ന് പതിനൊന്നാം സംസ്ഥാനസമ്മേളനം പ്രമേയത്തിലൂടെ അവശ്യപ്പെടുന്നു.

No comments:

Post a Comment